മാമ്പഴം - വൈലോപ്പിള്ളി ശ്രീധരമേനോൻ
അങ്കണ തൈമാവിൽനിന്നാദ്യത്തെ പഴം വീഴ്‌കെ
അമ്മതൻ നേത്രത്തിൽ നിന്നുതിർന്നൂ ചുടുകണ്ണീർ
നാലുമാസത്തിൻ മുൻപിലേറെനാൾ കൊതിച്ചിട്ടീ
ബാലമാകന്ദം പൂവിട്ടുണ്ണികൾ വിരിയവേ
അമ്മതൻ മണിക്കുട്ടൻ പൂത്തിരികത്തിച്ചപോൽ
അമ്മലർച്ചെണ്ടൊന്നൊടിച്ചാഹ്ലാദിച്ചടുത്തെത്തീ
ചൊടിച്ചൂ മാതാവപ്പോൾ ഉണ്ണികൾ വിരിഞ്ഞ-
പൂവൊടിച്ചു കളഞ്ഞില്ലെ കുസൃതിക്കുരുന്നേ നീ
മാങ്കനി വീഴുന്നേരം ഓടിച്ചെന്നെടുക്കേണ്ടോൺ
പൂങ്കുല തല്ലുന്നതു തല്ലുകൊള്ളാഞ്ഞിട്ടല്ലേ
പൈതലിൻ ഭാവം മാറി വദനാംബുജം വാടീ
കൈതവം കാണാക്കണ്ണു കണ്ണുനീർത്തടാകമായ്
മാങ്കനി പെറുക്കുവാൻ ഞാൻ വരുന്നില്ലെന്നവൻ
മാൺപെഴും മലർക്കുലയെറിഞ്ഞു വെറും മണ്ണിൽ
വാക്കുകൾ കൂട്ടിച്ചൊല്ലാൻ വയ്യാത്ത കിടാങ്ങളെ
ദീർഘദർശനം ചെയ്യും ദൈവജ്ഞരല്ലോ നിങ്ങൾ
തുംഗമാം മീനച്ചൂടാൽ തൈമാവിൻ മരതക-
ക്കിങ്ങിണി സൗഗന്ധികം സ്വർണ്ണമായ് തീരും മുൻപേ
മാങ്കനി വീഴാൻ കാത്തു നിൽക്കാതെ മാതാവിന്റെ
പൂങ്കുയിൽ കൂടും വിട്ടു പരലോകത്തെ പൂകി
വാനവർക്കാരോമലായ് പാരിനെക്കുറിച്ചുദാസീനനായ്
ക്രീഡാരസ ലീലനായവൻ വാഴ്‌കെ
അയൽപക്കത്തെ കൊച്ചുകുട്ടികളുത്സാഹത്തോ-
ടവർതൻ മാവിൻചോട്ടിൽ കളിവീടുണ്ടാക്കുന്നു
പൂവാലനണ്ണാർക്കണ്ണാ മാമ്പഴം തരികെന്നു
പൂവാളും കൊതിയോടെ വിളിച്ചുപാടീടുന്നു
വാസന്തമഹോത്സവമാണവർക്കെന്നാൽ
അവൾക്കാ ഹന്ത! കണ്ണിരിനാൽ അന്ധമാം വർഷക്കാലം
പൂരതോനിസ്തബ്ദയായ് തെല്ലിട നിന്നിട്ടു തൻ
ദുരിത ഫലം പോലുള്ളപ്പഴമെടുത്തവൾ
തന്നുണ്ണിക്കിടാവിന്റെ താരുടൽ മറചെയ്ത
മണ്ണിൽ താൻ നിക്ഷേപിച്ചു മന്ദമായ് ഏവം ചൊന്നാൾ
ഉണ്ണിക്കൈക്കെടുക്കുവാൻ ഉണ്ണിവായ്ക്കുണ്ണാൻ വേണ്ടി
വന്നതാണീ മാമ്പഴം; വാസ്തവമറിയാതെ
പിണങ്ങിപ്പോയീടിലും പിന്നെ ഞാൻ വിളിക്കുമ്പോൾ
കുണുങ്ങിക്കുണുങ്ങി നീ ഉണ്ണുവാൻ വരാറില്ലെ
വരിക കണ്ണാൽ കാണാൻ വയ്യത്തൊരെൻ കണ്ണനേ
സരസാ നുകർന്നാലും തായ തൻ നൈവേദ്യം നീ
ഒരു തൈകുളിർക്കാറ്റായരികത്തണഞ്ഞപ്പോൾ
അരുമക്കുഞ്ഞിൻ പ്രാണൻ അമ്മയെ ആശ്ലേഷിച്ചു
മുടിയുന്ന മാതംഗന്‍ !.
ReplyDeleteബാപ്പു,പെരിങ്ങോട്ടു പുലം.
നാല് കാലില്ലാതെ പോയതിന്റെ ഞെരുക്കം, മാത്രം
നാല്‍ക്കവലയില്‍ ആടി വീണതിന്റെ ചുരുക്കം.
നാലാളെക്കൂട്ടി പാര്‍ട്ടിയില്‍ 'ചീയെഴ്‌സി'ല്‍ തുടക്കം, പിന്നെ
നാട്ടില്‍ കിട്ടും'കിക്ക്'തികയാതുള്ള ഞടുക്കം.
ബ്രാണ്ടി വിസ്‌കി കള്ള് കിക്കാവാതെയൊടുക്കം, മൂത്ത്
ബ്രൌണും വൈറ്റും മോര്‍ഫിന്‍ വരെ കേറ്റി നടക്കും.
വീട്ടിലെത്തി കെട്ടിയോള്‍ മുടിക്കുത്ത് പിടിക്കും, കണ്ടു
വാവിട്ടോടിയൊളിച്ച മക്കള്‍ക്കിട്ടു കൊടുക്കും.
വായില്‍ നിന്നും മലിന സ്വരം മാത്രം വമിക്കും,മക്കള്‍
വാലില്ലാത്തൊരു മ്ര്‍ഗമായയാളെ ഗണിക്കും.
കൂട്ടിനായി കൂട്ടുകാരനെ വീട്ടില്‍ ക്ഷണിക്കും,ബോധം
കിട്ടിയാല്‍ കെട്ട്യോളെയവനെക്കൂട്ടി പഴിക്കും.
കിക്കായി കാറില്‍ കയറിയതുമോട്ടി പറക്കും,റോഡില്‍
കാല്‍ നടക്കാരന്റെ നെഞ്ചില്‍ കേറ്റിയിറക്കും.
അമ്മ പെങ്ങള്‍ മക്കള്‍ ഗണന കാറ്റില്‍ പറക്കും കാമം
ആര്‍ത്തിരച്ചടുത്തവരെ കൊത്തി പരിക്കും.
ജോലിക്കിറങ്ങാതെ മയങ്ങാന്‍ വിറ്റു തുലക്കും, പോരേല്‍
ജോളിക്കായി ലോണെടുത്തും ധൂര്‍ത്തില്‍ മുടക്കും.
കടം കഴുത്തിന്നൊപ്പമെത്തി കണ്ണ് തുറിക്കും, പണി
കടക്കാര്‍ക്ക് വെച്ച് കുടുംബമൊന്നായി തൂങ്ങി മരിക്കും.
മറു വഴിയില്‍ കൊള്ള,കൊല,കവര്‍ച്ച യടക്കം, ചെയ്ത്
മയക്കു വഴിക്കായി പലവഴി വെട്ടി തുറക്കും.
ഉരുള കണ്ടു വാ പൊളിച്ചു തന്നെയാ പോക്ക്, ഊർജ്ജം
ഊറ്റുവാന്‍ രാഷ്ട്രീയക്കാരാ കൂട്ടിനിവർക്ക്.
ലഹരി വിറ്റ നേട്ടം കോടികള്‍ കൂട്ടി പെരുക്കും, ഇവിടെ
ലക്ക് തെറ്റിയ നാട്ടിന്‍ കടിഞ്ഞാണാര് പിടിക്കും ?.
ഹാ ഹ ഹാ യെ ഹേ ഹെ ഹേന്നു കൂകി വിളിക്ക്, അല്ലേല്‍
ഹീ ഹി ഹീ ഇ ഹീ ഹി ഹീന്നു കരഞ്ഞു സഹിക്ക്...
--------------------------------------------------------
dr.hakeem abdulla bappu.a.k.[dums,jss]unani
mahal,koottilangadi pot ofice & po.malappuram.
676506.malappura.ph 996 1114706.
+966[0]554171557.
mai. hakeemabappu@gmail.com
& yahoo.com,hotmail.co.uk
--------------------------------------------------------------------
''സാർ പറഞ്ഞത്''
.
കള്ളോളം നല്ലൊരു വെള്ളം
ഭൂ ലോകത്തില്ലെടാ പൊണ്ണാ
വെള്ളമത് പള്ളയിൽ ചെന്നാൽ
തരികിടതിത്തേ കളി കാണാം.
മോന്ത്യോളം പണിതത് മുഴുവൻ
മോന്താനാ'യിത്തന്നെടാ കോന്താ
മൂക്കിന്റെ തുംബത്തോളം
മോന്തെന്റെ ചിമ്പിരിക്കണ്ണാ
മണ്ടക്കത് ചെണ്ട കൊട്ടുംബൊ
സാറ് പറഞ്ഞത് കാണാം
എന്ത്,,?
ഭൂമി കറങ്ങണ കാണാം
------------------------------------------------------------------.
--- ബാപ്പു,പെരിങ്ങോട്ടു പുലം.
http://www.puzha.com/puzha/magazine/html/poem1_may16_14.html